2010, ജൂലൈ 5, തിങ്കളാഴ്‌ച

പ്രണയലേഖനം

പ്രണയം ​നിറയുന്ന മനസ്സുമായി ഉറങ്ങാന്‍ പോവുബോഴാണ്‌ പലപ്പോഴും നിനക്കുള്ള പ്രണയലേഖനങ്ങള്‍ പിറക്കുന്നത്‌. എഴുതാന്‍ തുടങ്ങുബോള്‍, പക്ഷേ വാക്കുകള്‍ പിടിതരാതെ ഒഴിഞ്ഞുമാറുന്നു. നിന്നോടുള്ള ഇഷ്ട്ത്തിനു പകരം ​വെയ്ക്കാനുള്ള വാക്കുകള്ളുടെ ശേഖരം ​എന്‍ റെ പക്കലില്ലെന്ന് തിരിച്ചറിയുബോഴാണ്‌ നിനക്കുമുന്നില്‍ ഞാനൊരുപാട് ചെറുതാകുന്നത്.
കാബസിലെ പ്രസഗവേദികളില്‍ അഗ്നിച്ചിറകുള്ള വാക്കുകള്‍ വാരിയെറിഞ്ഞു നടന്ന നാളുകലെന്നോ പരിചയപ്പെടുബോള്‍, കുസൃതി നിറഞ്ഞ നിന്‍ റെ കണ്ണുകളിലൊളിപ്പിച്ച, ആഴമുള്ള അഭിനന്ദനങ്ങളിലൂടെ നമ്മുടെ പ്രണയത്തിന്‌ കാലം ​വരുത്തിയ നിറഭേദങ്ങളത്രെ!
എനിക്കുവേണ്ടിമാത്രം വിടര്‍ ന്നിരുന്ന ഹൃദയമിടിപ്പിന്‍ റെ നിഷ്കളങ്കതയുള്ള നിന്റെ പുഞ്ചിരി സ്വന്തമാക്കിയപ്പോള്‍ ലോകം ​പിടിച്ചടക്കിയ ആവേശമായിരുന്നു...... ആര്‍ ക്കും നിയന്ത്രിക്കാന്‍ കഴിയാത്തവനെന്ന അഹങ്കരിച്ചിരുന്ന എന്റെ ശ്വാസഗതിപോലും എത്രപ്പെട്ടന്നാണ്‌ നിന്റെ നിയന്ത്രണത്തിലായത് എന്റെ നഷ്ട്ങ്ങളില്‍ എന്നെക്കാള്‍ ദുഃഖിയിക്കുന്ന, എന്റെ വേദനകളില്‍ സാന്ത്വനത്തിന്റെ മഴത്തുള്ളികളാവുന്ന നിന്റെ സാന്നിദ്ധ്യമണ്‌ ഇന്നന്റെ ജീവസ്പന്ദനം ​. ഇടിമിന്നലുകള്‍ ഇരബുന്ന മനസ്സ്, നീയടുത്തെത്തുബോള്‍ എത്രപെട്ടന്നണ്‌ ശാന്തമവുനത്. നിന്റെ മടിയില്‍ തലചായ്ക്കുബോള്‍, നിന്റെ കൈവിരലുകള്‍ എന്റെ മുടിയിഴകള്‍ തഴുകുബോള്‍, നിന്റെ ഉള്ളിലെ പ്രണയമത്രയും എന്റെ നെഞ്ചിലേയ്ക്ക് പകരുബോള്‍ മനസില്‍ തെളിയുന്ന സ്നേഹനിലാവിന്‌ സംഗീതത്തിന്റെ നിറമാണെന്ന്‌ ഞാനറിയുന്നു.ആത്മ്‌ സുഹ്യത്തുക്കള്‍ക്കുപ്പോലും കത്തെഴുതാന്‍ മടിക്കുന്ന ഞാന്‍ ഒരാഴ്ചക്കുള്ളില്‍ ഏഴുകത്തുകള്‍ നിനക്കായി എഴുതി. പക്ഷേ എഴുതിയതോന്നും മതിയായില്ല എന്നൊരുതോന്നല്‍ ഉള്ളില്‍ തുളുബുന്ന സ്നേഹം അക്ഷരങ്ങളില്‍ വന്നു നിറയുന്നില്ലെന്ന് . മുടിയിഴകളാല്‍ വിരലുകോര്‍ ത്ത്‌ കണ്ണുകളിലെ പ്രണയം ​ മൊഴികളിലെ പ്രേമം ​നെഞ്ചിലേറ്റുവാങ്ങി നിന്റെ മടിയില്‍ കിടക്കുബോള്‍ മനസില്‍ നിറയുന്ന നിലാവിന്‌ സംഗീതത്തിന്റെ നിറമാണ്‌. മധുരമുള്ള വാക്കുകള്‍ക്ക് സുഗന്ധമുള്ള പൂക്കളാകാന്‍ കഴിഞ്ഞങ്കില്‍ എത്ര പ്രണയഹാരങ്ങള്‍ ഞാന്‍ കോര്‍ ത്തേനേ!.............