2010, ജൂൺ 26, ശനിയാഴ്‌ച

"ആകാശം കാണാതെ പുസ്തകത്തില്‍ ഒളിപ്പിച്ചാല്‍ പീലി പ്രസവിക്കും"

"ആകാശം കാണാതെ പുസ്തകത്തില്‍ ഒളിപ്പിച്ചാല്‍ പീലി പ്രസവിക്കും"എന്ന് പറഞ്ഞ് കുഞ്ഞുനാളില്‍ആ മയില്‍പീലി തന്നത് അവളായിരുന്നു..നല്ല ചന്തമായിരുന്നു.....അവളുടെ കണ്ണുകള്‍ പോലെകുഞ്ഞു മുഖം പോലെ മൃദുലവും..ആകാശം കാണാതെപീലിയറിയാതെഎന്നും എന്റെ കണ്ണുകള്‍ പുസ്തകതാളില്‍ ..അക്ഷരങ്ങള്‍ ചിതറിയ താളുകളില്‍പീലിക്കൊപ്പം ഒരു മക്കളെയും കണ്ടില്ല...പിന്നീടെപ്പോഴോപീലി തന്നവള്‍ പറഞ്ഞു"നീ എണ്ണിക്കോ ഞാന്‍ ഒളിക്കാം "ഞാന്‍ അക്കങ്ങളില്‍ ഒളിച്ചുഅവള്‍ മേഘങ്ങള്‍കിടയിലുംഅക്കങ്ങളെല്ലാം എണ്ണി തീര്‍ന്നുഅവള്‍ വന്നില്ല .പക്ഷെതാഴെ വീണുടഞ്ഞ വളപൊട്ടുകളില്‍വിരഹം തീര്‍ത്തൊരുവിളറിയ ചിത്രം ഞാന്‍ കണ്ടുഇന്നും എന്റെ കണ്ണുകള്‍പുസ്തകതാളിലേക്ക് ........പീലി ഇനിയും പ്രസവിച്ചില്ലപീലി തന്നവള്‍ മേഘങ്ങളിലിരുന്നു ചിരിക്കുന്നു"പീലി പ്രസവിക്കില്ലെടാ മണ്ടൂസേ "എന്ന് ചൊല്ലി മിഴികള്‍ തുടയ്ക്കുന്നുബാല്യം നഷ്ടമായ കുഞ്ഞു കണ്ണുകളില്‍അമ്മയുടെ രക്തം വറ്റിയ മുഖംപിച്ചവെച്ചു നടന്ന അച്ചന്റെ വിരല്‍ തുമ്പും..കരിമഷി മറന്ന മിഴികള്‍ വിതുമ്പുന്നുആ ഒഴുക്കിനെ തടയാന്‍ഒരു കടലിനും കഴിഞ്ഞില്ല ..ഹൃദയം തകര്‍ന്ന കണ്ണുകള്‍ചോരയെ പ്രസവിച്ചു..രാത്രിയുടെ ഭാരങ്ങളില്‍ എല്ലാ ജീവികളുംമയക്കത്തിന്റെ പ്രേതത്തെ തേടുമ്പോള്‍അവള്മാത്രംമേഘങ്ങളിലിരുന്ന് ഭൂമിയിലേക്കിറങ്ങാന്‍മഴനൂലുകള്‍ നെയ്യുകയായിരുന്നു ...........ഇന്നലെ സന്ധ്യക്ക്‌ പെയ്ത മഴയില്‍എന്റെ നെഞ്ചില്‍ വീണു പൊള്ളിയത്‌അവളുടെ കണ്ണുനീര്‍ ആയിരുന്നോ...?ആ മഴയ്ക്ക്‌ അണിയാന്‍ ബാക്കിവെച്ചകരിവളകളുടെ നിറമായിരുന്നോ...??ആ മഴ സംഗീതത്തിനു താള മിട്ടത് നഷ്ടമായഅവളുടെ കുഞ്ഞു മോഹങ്ങളോ...??മണ്ണിലെ നഷ്ടതീര്‍ത്ഥങ്ങളിലെയ്ക്ക്അമ്മയുടെ മാറിടത്തിലേയ്ക്ക്ആ മഴ ആര്‍ത്തലച്ചു പെയ്യുകയാണ് ...

ബൈ
രാജേഷ്‌ നായര്‍

പ്രണയം

ഒരു കുഞു കടലാസ്സു തുണ്ടില്‍
എന്‍ സ്നേഹം ​ഒതുക്കാന്‍ അവുകയില്ല,
നി അരിയുന്നിലെങ്കിലും
എന്‍ പ്രണയ്യ യമുന
എന്നും നിന്നില്‍ തനയലോ
ഒഴുകിയിരുനത് ?
അകലങ്കലില്‍ നിന്നു പോലും
നിന്‍ ഹൃദയ സ്പന്ദനം
എനിക്കു കേള്‍ക്കാം ,
നിന്നിലലിയം മവ്നത്തില്‍
ഈണം പോലും
ഒരു മധുര ഗാനമായിതോന്നം

2010, ജൂൺ 25, വെള്ളിയാഴ്‌ച

മനസ്സുകളില്‍ നിന്ന് പ്രണയം ഒഴിഞ്ഞുപോകുന്നു

പ്രണയം എപ്പോള്‍ ആരംഭിക്കുന്നു എന്നത് ആര്‍ക്കും മുന്‍‌കൂട്ടി പറയാനോ പിന്നീട് ഓര്‍ത്തെടുക്കാനോ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രണയിച്ചു വിവാഹിതരായവര്‍ പിന്നീട് ആലോചിച്ചു നോക്കിയിട്ടുണ്ടോ, എപ്പോഴാണ് അവര്‍ക്ക് പരസ്പരം ആദ്യമായി പ്രണയം തോന്നിയതെന്ന്? അത് കണ്ടെത്താനോ തിരിച്ചറിയാനോ പെട്ടെന്ന് കഴിഞ്ഞെന്നു വരില്ല. പ്രണയം അവസാനിക്കുന്നതും അങ്ങനെയാണ്. സാവധാനം, പല പല കാരണങ്ങളാല്‍ മനസ്സുകളില്‍ നിന്ന് പ്രണയം ഒഴിഞ്ഞുപോകുന്നു.പ്രണയിച്ചു വിവാഹിതരായവര്‍ അധികം വൈകാതെ വിവാഹമോചനത്തിലെത്തിച്ചേരുമ്പോള്‍ അത്ഭുതം തോന്നാറുണ്ടോ?വിവാഹത്തിന് ശേഷം പ്രണയം നഷ്ടപ്പെടുന്നതാണ് കാരണം. പ്രണയം എങ്ങനെ നഷ്ടപ്പെട്ടു എന്ന് അവര്‍ക്കുപോലും ചിലപ്പോള്‍ കണ്ടെത്താനാവില്ല. പല കാരണങ്ങള്‍, പല അഭിപ്രായ വ്യത്യാസങ്ങള്‍ പ്രണയനഷ്ടത്തിലേക്ക് നയിക്കുന്നു.താന്‍ ഉറങ്ങുന്നത് തന്‍റെ ശത്രുവിനൊപ്പമാണ് എന്ന് തിരിച്ചറിയുന്നതോടെ വിവാഹമോചനം എന്ന അനിവാര്യതയിലേക്ക് അവര്‍ എത്തിച്ചേരുകയാണ്. കുറച്ചുനാള്‍ മുമ്പുവരെ താന്‍ ഏറ്റവും അധികം സ്നേഹിച്ചിരുന്ന വ്യക്തി എങ്ങനെ ശത്രുവായി മാറി എന്ന പരിശോധനയുടെ അവസാനം ഒരുപക്ഷേ, പ്രണയം എവിടെയാണ് നഷ്ടമായതെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചേക്കും.പരസ്പരമുള്ള മനസിലാക്കലാണ് പ്രണയത്തിന്‍റെ അടിസ്ഥാനം. വിവാഹത്തിനുമുമ്പുള്ള പ്രണയകാലത്ത് പരസ്പരമുള്ള തിരിച്ചറിവ് ഭാഗികമായി മാത്രമേ ഉണ്ടാകുന്നുള്ളൂ. പങ്കാളിയുടെ സ്വഭാവത്തിലെ നല്ല വശങ്ങള്‍ക്ക് അപ്പോള്‍ മുന്‍‌തൂക്കം നല്‍കും. എന്നാല്‍ വിവാഹശേഷം പങ്കാളിയുടെ ചീത്തവശങ്ങള്‍, പൊരുത്തക്കേടുകള്‍ എല്ലാം ഹൈലൈറ്റ് ചെയ്യപ്പെടുന്നു. താന്‍ സ്നേഹിച്ചിരുന്ന വ്യക്തിയില്‍ ഇങ്ങനെയുള്ള സ്വഭാവവിശേഷങ്ങള്‍ കണ്ടെത്തപ്പെടുന്നതോടെ അകല്‍ച്ച വര്‍ദ്ധിക്കുന്നു.പരസ്പരമുള്ള ആശയവിനിമയത്തിലെ പാളിച്ചകളാണ് പല വിവാഹങ്ങളെയും പരാജയത്തിലേക്ക് നയിക്കുന്നത്. പങ്കാളിയുടെ സ്വഭാവത്തിലെ കുഴപ്പങ്ങളെ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്നേഹപൂര്‍വം നല്‍കുകയും ചെയ്യണം. ഈ ലോകത്ത് നന്‍‌മകള്‍ മാത്രമുള്ള മനുഷ്യരില്ലെന്ന് സ്വയം തിരിച്ചറിയണം. നന്‍‌മയും തിന്‍മയും ചേരുന്നതാണ് മനുഷ്യന്‍. ദേവാസുര ഭാവങ്ങള്‍ ഒരാളില്‍ തന്നെയുണ്ടാകാം. ദേവഭാവത്തിന്‍റെ ശക്തികൂട്ടുകയും അസുരഭാവം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്താല്‍ അവിടെ പ്രണയം പൂക്കുന്നു.വിവാഹത്തിനു ശേഷം പരസ്പരപ്രണയത്തിന്‍റെ ശക്തി കൂട്ടുന്നതിനുള്ള കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. ഒരു കുറഞ്ഞകാലത്തേക്കുള്ള ഏര്‍പ്പാടുമാത്രമല്ല പ്രണയം. അത് ജീവിതാന്ത്യം വരെ ഒപ്പം കൂട്ടേണ്ടതാണ്. പങ്കാളിയെ നിരന്തരം പ്രണയിക്കുക. ജീവിതം ഒരു പൂമരം പോലെ സുഗന്ധവാഹിയാകും.