2010, ജൂൺ 26, ശനിയാഴ്‌ച

"ആകാശം കാണാതെ പുസ്തകത്തില്‍ ഒളിപ്പിച്ചാല്‍ പീലി പ്രസവിക്കും"

"ആകാശം കാണാതെ പുസ്തകത്തില്‍ ഒളിപ്പിച്ചാല്‍ പീലി പ്രസവിക്കും"എന്ന് പറഞ്ഞ് കുഞ്ഞുനാളില്‍ആ മയില്‍പീലി തന്നത് അവളായിരുന്നു..നല്ല ചന്തമായിരുന്നു.....അവളുടെ കണ്ണുകള്‍ പോലെകുഞ്ഞു മുഖം പോലെ മൃദുലവും..ആകാശം കാണാതെപീലിയറിയാതെഎന്നും എന്റെ കണ്ണുകള്‍ പുസ്തകതാളില്‍ ..അക്ഷരങ്ങള്‍ ചിതറിയ താളുകളില്‍പീലിക്കൊപ്പം ഒരു മക്കളെയും കണ്ടില്ല...പിന്നീടെപ്പോഴോപീലി തന്നവള്‍ പറഞ്ഞു"നീ എണ്ണിക്കോ ഞാന്‍ ഒളിക്കാം "ഞാന്‍ അക്കങ്ങളില്‍ ഒളിച്ചുഅവള്‍ മേഘങ്ങള്‍കിടയിലുംഅക്കങ്ങളെല്ലാം എണ്ണി തീര്‍ന്നുഅവള്‍ വന്നില്ല .പക്ഷെതാഴെ വീണുടഞ്ഞ വളപൊട്ടുകളില്‍വിരഹം തീര്‍ത്തൊരുവിളറിയ ചിത്രം ഞാന്‍ കണ്ടുഇന്നും എന്റെ കണ്ണുകള്‍പുസ്തകതാളിലേക്ക് ........പീലി ഇനിയും പ്രസവിച്ചില്ലപീലി തന്നവള്‍ മേഘങ്ങളിലിരുന്നു ചിരിക്കുന്നു"പീലി പ്രസവിക്കില്ലെടാ മണ്ടൂസേ "എന്ന് ചൊല്ലി മിഴികള്‍ തുടയ്ക്കുന്നുബാല്യം നഷ്ടമായ കുഞ്ഞു കണ്ണുകളില്‍അമ്മയുടെ രക്തം വറ്റിയ മുഖംപിച്ചവെച്ചു നടന്ന അച്ചന്റെ വിരല്‍ തുമ്പും..കരിമഷി മറന്ന മിഴികള്‍ വിതുമ്പുന്നുആ ഒഴുക്കിനെ തടയാന്‍ഒരു കടലിനും കഴിഞ്ഞില്ല ..ഹൃദയം തകര്‍ന്ന കണ്ണുകള്‍ചോരയെ പ്രസവിച്ചു..രാത്രിയുടെ ഭാരങ്ങളില്‍ എല്ലാ ജീവികളുംമയക്കത്തിന്റെ പ്രേതത്തെ തേടുമ്പോള്‍അവള്മാത്രംമേഘങ്ങളിലിരുന്ന് ഭൂമിയിലേക്കിറങ്ങാന്‍മഴനൂലുകള്‍ നെയ്യുകയായിരുന്നു ...........ഇന്നലെ സന്ധ്യക്ക്‌ പെയ്ത മഴയില്‍എന്റെ നെഞ്ചില്‍ വീണു പൊള്ളിയത്‌അവളുടെ കണ്ണുനീര്‍ ആയിരുന്നോ...?ആ മഴയ്ക്ക്‌ അണിയാന്‍ ബാക്കിവെച്ചകരിവളകളുടെ നിറമായിരുന്നോ...??ആ മഴ സംഗീതത്തിനു താള മിട്ടത് നഷ്ടമായഅവളുടെ കുഞ്ഞു മോഹങ്ങളോ...??മണ്ണിലെ നഷ്ടതീര്‍ത്ഥങ്ങളിലെയ്ക്ക്അമ്മയുടെ മാറിടത്തിലേയ്ക്ക്ആ മഴ ആര്‍ത്തലച്ചു പെയ്യുകയാണ് ...

ബൈ
രാജേഷ്‌ നായര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ